Pages

About

.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് രക്ഷ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി തിരുവനന്തപുരം ജില്ലാതല സ്കൂള്‍ കലോത്സവം അറബിക് തര്‍ജുമയില്‍ സ്റ്റേറ്റ് ലെവല്‍ മത്സരത്തിനു അര്‍ഹത നേടിയ അഫ്സന അലിക്ക് അഭിനന്ദനങ്ങള്‍ .. ഈ വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രക്ഷിതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു .സെപ്റ്റംബര്‍ 10 നകം രക്ഷിതാക്കള്‍ രണ്ട് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ക്ലാസ് അധ്യാപകരെ ഏല്‍പ്പിക്കണം. . . .

23 October 2016

പ്രണാമം

എന്‍.എസ് .ലെജുവിനെ അനുസ്മരിച്ചു 

ധീരജവാന്  പിന്മുറക്കാരുടെ  പ്രണാമം  .

അവന്‍ എനിക്ക് ജീവനായിരുന്നു .അവനെ ഞാന്‍ രാജ്യത്തിന് വേണ്ടി നല്‍കി --ധീരജവാന്‍ എന്‍ .എസ്.ലെജുവിന്റെ  മാതാവ് സുലോചന വിറയാര്‍ന്ന സ്വരത്തില്‍ ഇത് പറഞ്ഞപ്പോള്‍ കേട്ട് നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു .മാവോയിസ്റ്റുകളുമായുള്ള ഏറ്റു മുട്ടലില്‍ വീരമൃത്യു വരിച്ച എന്‍ .എസ് .ലെജുവിന് പിന്മുറക്കാരുടെ സ്മരണയായി സംഘടിപ്പിച്ച പ്രണാമം 2016 എന്ന പരിപാടിയാണ് വികാര നിര്‍ഭരമായ രംഗത്തിനു സാക്ഷിയായത് .രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ഭരണകൂടങ്ങള്‍ സ്ടാപിക്കാന്‍ ഒരുങ്ങുന്നവരോട് പൊരുതി വീരമൃത്യു വരിച്ചതില്ലൂടെ  എന്‍റെ കൂടി പൂര്‍വ വിദ്യാലയം ചരിത്രത്തില്‍ ഇടം പിടിച്ചെന്നു പ്രണാമം ഉദ്ഘാടനം ചെയ്ത
 എം എല്‍ എ ശ്രീ. എം വിന്‍സെന്റ് പറഞ്ഞു .പി ടി എ പ്രസിഡന്റ്‌
എം ഷാനവാസ് അധ്യക്ഷന്‍ ആയി .എ .എസ് മന്‍സൂര്‍ അനുസ്മരണപ്രമേയം അവതരിപ്പിച്ചു .നെയ്യാറ്റിന്‍കര ഡി വൈ എസ് പി ശ്രീ .എം .കെ സുള്‍ഫിക്കര്‍ മുഖ്യപ്രഭാഷണം നടത്തി .ആര്‍ .എസ് വസന്തകുമാരി ,ശ്രീമതി .എസ് .കെ പ്രീജ ,ശ്രീ .ഡി സുരേഷ്കുമാര്‍ ,എ എം സുധീര്‍ ,പ്രമീള കുമാരി ,
എം എസ് ഹുസൈന്‍ ,എന്നിവര്‍ പ്രസംഗിച്ചു .സ്കൂളിന്‍റെ ഉപഹാരം പ്രിന്‍സിപ്പല്‍ ശ്രീമതി .എസ് അമൃതകുമാരി ,സി .ക്രിസ്തു ദാസ് എന്നിവര്‍ ചേര്‍ന്ന് ലെജുവിന്റെ മാതാവ് സുലോച്ചനക്ക് സമ്മാനിച്ചു .
2016 മാര്‍ ച്ച് 3 നു ഛത്തീസ്ഗഡ്‌ സംസ്ഥാനത്തെ സുക്മ ജില്ലയിലെ കിസ്ഥാരാം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ടബ്ബാമാര്‍ഗ ഗ്രാമത്തില്‍ വെച്ചാണ് 24 കാരനായ ലെജു വീരമൃത്യു വരിച്ചത്‌ ...

സ്കൂളിന്‍റെ ഉപഹാരം എന്‍ എസ് ലെജുവിന്റെ മാതാവ് സുലോചനക്ക് സമ്മാനിക്കുന്നു
....................................................................................................................................................................................................................

No comments:

Post a Comment